2010, സെപ്റ്റംബർ 17, വെള്ളിയാഴ്‌ച

എന്റെ ആത്മാവുറങ്ങുന്ന വഴികള്‍ (ജന്യ)


എന്റെ ആത്മാവുറങ്ങുന്ന വഴികള്‍  നിങ്ങള്‍,
എന്റെ ചേതന പോല്‍ ഹൃദ്യമാം
പകല്‍ ചിത്രം നിങ്ങള്‍,
പാതിരാവില്‍ വിരിയുന്ന പ്രതീക്ഷയുടെ
പകല്‍ ചിത്രം,
ഞാനറിയാതെ എന്നെ വരിയുന്ന,
എന്റെ പാതയില്‍ വെളിച്ചം വിതറുന്ന
തെരുവുവിളക്കുകള്‍ നിങ്ങള്‍.
എന്റെ നിദ്രയിലെ സഹപാഠികള്‍ നിങ്ങള്‍,
ആരുടെയോ കരം കവര്‍ന്ന മൃദുല മോഹങ്ങള്‍ നിങ്ങള്‍.
എന്റെ വഴിയിലെ ആത്മാവു നിങ്ങള്‍,
എന്റെ ആത്മാവു നീങ്ങുന്ന വഴിയും നിങ്ങള്‍.
എന്നെ ഞാനാക്കിയ,
എന്റെ മോഹങ്ങള്‍ പുഷ്പിതമാക്കിയ,
എന്റെ പ്രിയ സഹചാരികള്‍ നിങ്ങള്‍.
ശൂന്യമാം ഇടനാഴികളില്‍ പോലും എന്നെ നയിക്കുന്നു നിങ്ങള്‍,
ഞാനെന്ന ചിത്രത്തെ ജീവിതത്തിന്റെ ക്യാന്‍വാസി-
ലടയാളപ്പെടുത്തിയ പ്രിയ കൂട്ടുകാരെ,
എന്റെ പ്രിയ സ്വപ്നങ്ങളെ...... നിങ്ങളാണേ-
ന്നിലെ ഇരുളും വെളിച്ചവും, നിങ്ങളാണെന്നിലെ 
ചേതന പോലും.
നിങ്ങളില്ലാതെ ഇല്ലിനി ജന്മം
ഞാനെന്ന സത്യംപോലും ഇല്ലാതെയാകുന്നു.
എന്നിലെ ആത്മാവുപോലും നിശ്ചലമാകുന്നു!
                                    ജന്യ പി വി (12 ബി)   

2010, സെപ്റ്റംബർ 16, വ്യാഴാഴ്‌ച

ദൈവത്തിന്റെ വിലാസം (ഇന്ദുജ)



സഹ്യപര്‍വ്വതത്തില്‍ തല -
ചായിച്ചുറങ്ങുന്ന ശംഖേ
ഞാന്‍ നിന്നെ കേരളം 
എന്നു വിളിച്ചോട്ടേ.
എന്റെ നാടേ, എന്റെ വീടേ
മമ സോദരങ്ങള്‍ വസിക്കുന്ന നാടേ. 
ഗോകര്‍ണ്ണേശപ്പനും കന്യാകുമാരിയും 
കാത്തു സംരക്ഷിക്കും നാടേ. 
അറബിക്കടലിന്റെ ഭാവഭേദങ്ങള്‍ 
നോക്കി രസിക്കുന്ന നാടേ. 
ഇരേഴു പതിനാലു ലോകങ്ങളുള്ള
മലയാളത്തിന്‍ സ്വന്തം നാടേ. 
 എന്റെ നാടേ, എന്റെ വീടേ
മമ സോദരങ്ങള്‍ വസിക്കുന്ന വീടേ.
കേരദേശത്തിന്‍ സ്വന്തമായ്
ചൊല്ലിയാടും കഥകളിയാട്ടവും
ലാസ്യസൌന്ദര്യത്തികവേറും
മോഹിനിയാട്ടതിന്‍ ജന്മനാടെ.
എന്റെ നാടേ, എന്റെ വീടേ,
മമ ദൈവത്തിന്ടെ സ്വന്തം നാടേ.
ഹരിതപ്രഭയില്‍ നിറഞ്ഞുനില്‍ക്കും
കാനന ഭുമി നിറഞ്ഞ നാടെ.
കായലും പുഴകളും കാട്ടരുവികളും
പാടിയോഴുകി രസിക്കും നാടേ.
തുഞ്ചന്റെ കുഞ്ചന്റെ ഓര്‍മ്മകള്‍ ചൂഴും 
കവിതകള്‍ പാട്ടും നിറഞ്ഞ നാടേ .
    
                          ഇന്ദുജ സന്തോഷ്‌ (11 എ)

2010, ഫെബ്രുവരി 3, ബുധനാഴ്‌ച

നിക്കിന്റെ കഥ തന്ന പാഠം (അനുഗ്രഹ)

                നിക്ക് ഒരു വികലാംഗനാണ്. കൈകളില്ലാത്ത, കാലുകളുടെ സ്ഥാനത്ത് ചെറിയ ഒരവയവം മാത്രമുള്ള ഒരു ചെറിയ മനുഷ്യന്‍. ശരീരം ചെറുതാണെങ്കിലും മനസ്സ് വളരെ വിശാലമാണ്.


തന്‍റെ വൈകല്യങ്ങളെ മറന്ന് മറ്റുള്ളവര്‍ക്ക് വിജ്ഞാനം പകര്‍ന്നു കൊടുക്കുന്നത് കണ്ടപ്പോള്‍ യഥാര്‍ത്ഥത്തില്‍ അത്ഭുതമല്ല, കുറ്റബോധമാണ് തോന്നിയത്. അദ്ദേഹം അവിടെ ഒരു പ്രാസംഗികനായി നില്‍ക്കണമെങ്കില്‍ അതിനുപിന്നില്‍ കഷ്ടപ്പാടുകളും ത്യാഗമാനോഭാവവും കുറച്ചോന്നുമായിരിക്കില്ല. അതില്‍ ഒരംശമെങ്കിലും ഉണ്ടായിരുന്നെങ്കില്‍ കേരള ജനത എന്നേ ഉയര്‍ന്നനിലയില്‍ എത്തുമായിരുന്നു.

                 സ്വന്തം വൈകല്യങ്ങളില്‍ ദുഖിക്കാതെ , അവയുടെ കയങ്ങളില്‍ ഒളിച്ചിരിക്കാതെ, അവയെ അതിജീവിക്കാന്‍ നിക്ക് കാണിച്ച മനസ്സ്, അതാണ്‌ എനിക്ക് ഇഷ്ടപ്പെട്ടത്.


               ഇവിടെ നിക്ക് ഒരു സമ്പന്ന കുടുംബത്തിലെ അംഗമാണ് എന്നാണ് എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത്. ഈ മനുഷ്യനെപ്പോലെ ദുരിതങ്ങള്‍ അനുഭവിക്കുന്ന എത്രയോ പേര്‍ നമ്മുടെ കൊച്ചുകേരളത്തില്‍ ഉണ്ട്. നിക്കിന്റെ വിജയം അവര്‍ക്കും ഒരു പ്രചോദനം ആകട്ടെ. വീഴുന്നതല്ല പരാജയം, വീണിടത്തുനിന്നു എഴുന്നേല്‍ക്കാതിരിക്കുന്നതാണ്.

              നിക്കിന്റെ ജീവിതകഥ വിവരിക്കുന്ന സി ഡിയില്‍ എനിക്കിഷ്ടപ്പെട്ട ഒരു രംഗം നിക്ക് പ്രസംഗിക്കുന്നതാണ്. എന്നെ ഒട്ടേറെ ആകര്‍ഷിച്ചതും ആ രംഗം തന്നെ.

                   പ്രതിസന്ധികളെ തരണം ചെയ്യുവാന്‍ നിക്കിന് കഴിഞ്ഞു. മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതെ, തന്നാല്‍ കഴിയുന്നത്‌ ചെയ്യണമെന്ന് എനിക്ക് നിക്കിന്റെ കഥയിലൂടെ മനസ്സിലായി.

                     ദൈവം സഹായിച്ച് എന്റെ കൂട്ടുകാര്‍ക്ക് വൈകല്യങ്ങള്‍ ഒന്നുമില്ല. അപ്പോള്‍ നിക്കിനെ പോലെയല്ല, നിക്കിനെക്കാളധികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സഹായിച്ചും മറ്റുള്ളവര്‍ക്ക് ഒരു കരുതലായും നന്നായി പഠിച്ചും നമുക്ക് മുന്നേറാം.അതിനായി എല്ലാവരെയും ദൈവം സഹായിക്കട്ടെ.

                                   അനുഗ്രഹ സാലസ് 9 ബി

2010, ജനുവരി 31, ഞായറാഴ്‌ച

റോഡു സുരക്ഷ അനിവാര്യം (ആനന്ദ്)

           CSp-¡n-bnse tX¡-Sn, s]cp-a-®v, Ccn-«n, ae-¸pdw C§s\ \ofp¶p kao-]-Im-e¯v tdmU-]-IS-§Ä \S¶ Øe-§-fpsS ]«n-I. Hmtcm hÀjw Ignbpw tXmdpw \½psS kwØm-\¯v tdmU-]-I-S-§Ä ]Xn-·-S§v hÀ[n-¨p-sIm-n-cn-¡p-I-bm-Wv. Fs´m-s¡-bm-Wn-Xn\p ImcWw?
          Hcp Ime¯v \½psS \m«n  tdmU-]-I-S-§sf CÃm-bn-cp-¶p. C¶-t¯-Xp-t]m-se-¯s¶ hoXn Ipdª  tdmUp-I-fm-bn-cp¶p A-¶-t¯Xpw. F¦nepw A¶v hml-\-§Ä Ipd-hm-bn-cp-¶p. F¶m hÀj-§Ä ]n¶n-«-tXmsS \nc-¯n hml-\-§Ä IqSn-¡qSn h¶p. C¶v kz´-ambn Hcp hml\w t]mep-an-Ãm-¯-hÀ hf-sc-¡p-d-hm-Wv. F¶m hml-\-§Ä IqSn-sb-¦nepw tdmUn\p amäw h¶nÃ. tdmUnsâ hep¸w IqSmsX hml-\-§Ä IqSp-¶-Xp-X-s¶-bmWv tdmU-]-I-S-§Ä hÀ²n-¡p-hm-\pÅ {][m\ Imc-Ww.
           ss{UhÀam-cp-sSbpw bm{X-¡m-cp-sSbpw A{i-²bpw tdmU-]-I-S-§Ä s]cp-Im-\pÅ asämcp {][m\ Imc-W-amWv. hfsc Ae-k-am-bmWv C¶v ss{UhÀamÀ h n-tbm-Sn-¡p-¶-Xv. bm{X-¡m-cp-sSbpw Imcyw CXp Xs¶-bm-Wv. ]e-t¸mgpw tdm-Unsâ \Sp-hn-eq-sS-bmWv ImÂ\-S-¡m-cpsS bm{X. hml-\-§-fpsS Imcyta ad¶v ]e ]e hnj-b-§fpw NÀ¨-sN-bvXp-sImv tdmUn\p IrXyw \Sp-hn-eq-sS-¯s¶ A{i-²-ambn \S-¡p¶ kvIqÄ Ip«n-I-fmWv C¡m-cy-¯n ap³]-´n-bn-ep-Å-Xv.
Ct¸m-sgms¡ Bfp-IÄ  H«pw A[zm-\n-¡m-sX-bmWv ss{UhnwKv ssek³kv t\Sp-¶-Xv. ]sms¡ ss{UhÀamÀ amk-§-tfmfw ITn-\-]-cn-{iaw sNbvXmWv s]mXp-tdm-Un-eqsS hml-\-tam-Sn-¡m-\pÅ A\p--hmZw t\Sn-bn-cp-¶-sX-¦n C¶v AXv shdpw \nÊm-c-am-Wv. ss{UhnwKv ]cn-io-e\w XpS§n 2þmw Znhkw C¶v ssek³km-Wv. _Ô-s¸« DtZym-K-Ø-cpsS A\m-Ø-aqew AÀlX Bbn-«n-Ãm¯ F{Xtbm t]À¡v C¶v ss{UhnwKv ssek³kv e`n-¨p-sIm-n-cn-¡p-¶p. CXpw tdmU-]-I-S-§-fn sN¶v Iem-in-¡p-¶p.
           tdmUv kpc£ Dd-¸m-¡p-¶-Xn\v A\n-hm-cyamb -L-S-I-amWv tdmUv \nb-a-§Ä. F¶m tdmUv \nb-a--§-tfmSpw ss{UhÀamÀ Xe-Xn-cnª at\m-`m-h-amWv ImWn-¡p-¶-Xv. tdmUv \nb-a-§Ä ]men-¡p-¶-Xn ss{UhÀamÀ Xosc {i²n-¡p-¶n-Ã. hnhn[ kµÀ`-§-fn ImWn-t¡ {]m[m-\-s¸« 5 kná-ep-IÄ t]mepw ImWn-¡p-¶-Xn ss{UhÀamÀ Aew-`mhw Im«p¶p. tdmUv \nb-a-§Ä ]Tn-¡m\pw AXv ]men-¨p-sImv bm{X sN¿m\pw bm{X-¡mcpw C¶v apXn-cp-¶n-Ã. C§s\ tdmUv \nb-a-§Ä ]men-¡msX bm{X sN¿p-¶Xpw hml-\tamSn¡p-¶Xpw ]e-t¸mgpw A]-I-S-§-fn sNs¶-¯p-¶p.
tdmUv A]-I-S-§Ä s]cp-Im³  Imc-W-am-Ip¶ asäm-¶mWv hml-\-§fpsS aÕctbm«w. hml-\-§Ä aÕ-cn¨v e£y-Øm-\-t¯¡v ]mbp-¶Xv Ct¸m-sgmcp ]Xn-hm-Wv. bm{X-¡msc Ah-cpsS e£y-Øm-\-s¯-¯n-¡pI F¶ e£y-t¯msS hml-\-tam-Sn-t¡ ss{UhÀamÀ AXn-\p-]-Icw aÕ-c-_p-²n-tbmsS ap¼n-tem-Sp¶ aäp-hm-l-\-§sf IS-¯n-sh«n H¶m-a-Xmbn e£y-Øm-\-s¯-¯m³ {ian-¡p-t¼mÄ AXv henb hml-\m-]-I-S-§Ä¡v hgn-sbm-cp-¡p-¶p.
          \nÝ-bn-¡-s¸-«n-«pÅ  Hcp Imem-h[n hsc am{Xta Bfp-IÄ¡v hml-\-§Ä \nc-¯n-en-d-¡m³ Ah-Im-i-ap-Åp. AXv GI-tZiw ]Xn-¶mtem ]Xn-\t©m hÀjw Bbn-cn-¡pw. B Imem-h[n Ign-ªm BÀ¡pw Xs¶ Xsâ hml\w ]ns¶ \nc-¯n-en-d-¡m³ Ah-Im-i-an-Ã. Imem-h[n Ign-bp-t¼m-tg¡pw hn-IÄ Gsd ]g-In-bn-«p-m-hpw. ]qÀ® {]hÀ¯-\-£-aX A§-s\-bpÅ hml-\-§Ä¡p-m-hn-Ã. am{X-aà Ah ]pd-¯p-hn-Sp¶ ]pIbpw hf-sc-¡q-Sp-X-em-bn-cn-¡pw. C§s\ Imem-h[n Ignª hml-\-§-Ä HmSn-¡p¶Xv h³ A]-I-S-§Ä¡v hgn-sbm-cp-¡pw. AXp-sIm p Xs¶-bmWv A§-s\-bpÅ hml-\-§Ä \nc-¯n HmSn-¡-cp-sX-¶pÅ \nbaw\ne-hn-ep-Å-Xv. F¶m  Cu \nb-as¯ C¶mcpw A-\p-k-cn-¡p-¶n-sÃ-¶-XmWv hmkvX-hw. 17 hÀjw Ignª hml-\-§Ä hsc \K-c-§-fn  kkpJw HmSp-¶p. CXpw henb tdmU-]-I-S-§Ä D m-hp-¶-Xn\v Imc-W-am-Ip-¶p. s]cp-a¬ Zpc´w CXn-\p-Zm-l-c-W-am-Wv.

aZy-]m\w ss{Uhnw-Kn\pw tZmj-Im-cn-bm-Wv. aZy-¯nsâ el-cn-bn ss{UhÀamÀ¡v ss{Uhnw-Kn ]qÀ®-{i² ssIh-cn-Ã. Hcp sNdnb {i²-¡p-dhv Xs¶ henb A]-I-S-§Ä¡v hgn-sh-¡m-a-tÃm. aZy-]n¨v hn-tbm-Sn-¡-cp-sX¶ \nbaw \ne-hn-ep-s-¦nepw AXp IÀi-\-ambn \S-¸n-em-¡m³ DtZym-K-ØÀ {i²n-¡p-¶n-Ã. AXp-sImv Xs¶ ss{UhÀamÀ Hcp \nb-{´-W-hp-an-ÃmsX aZy-]n¨v hn-tbm-Sn-¡p-¶-Xn H«pw ]nip¡p Im«p-¶n-Ã. C§s\ aZy-]n-¨p-sIm-pÅ hml-\-tam-Sn-¡epw tdmU-]-I-S-§Ä¡v Imc-W-am-Ip-¶p. AXp-t]m-se-¯s¶ Xm\mWv hen-b-h³ F¶ ss{UhÀam-cpsS Al-¦m-chpw bm{X-¡m-cpsS £a-bn-Ãm-bvabpw Adn-hn-Ãm-bvabpw hÀ²n-¨p-h-cp¶ hml-\-s¸-cp-¸hpw tdmU-]-I-S-§Ä¡v hgn-sbm-cp-¡p-¶p. tdmU-]-I-S-§Ä \½psS temI¯v ASn-¡Sn hÀ²n-¨p-h-cn-I-bm-Wv. Gä-hp-a-[nIw tdmU-]-I-S-§-fnÂs¸-Sp-¶Xv Ip«n-I-fm-sW¶ Imcyhpw \mw kvacn-¡-Ww. Hmtcm Znh-khpw tdmU-]-I-S-§-fn s]«p-a-cn-¡p¶ ]n©p-_m-ey-§Ä \nc-h-[n-bm-Wv. CXp XpS-cm³ A\p-h-Zn-¨p-Iq-Sm. Ct¸m-gpÅ ØnXn XpS-cp-I-bm-sW-¦n AXv hen-sbmcp \mi-¯n-em-bn-cn¡pw ]cy-h-km-\n-¡p-I. AXp-sIm-p-Xs¶ hÀ²n-¨p-h-cp¶ tdmU-]-I-S-§sf XS-b-Ww. ]s¯ tdmU-]-I-S-§Ä Xosc Ipdª Hcp temI-am-bn-cn-¡Ww Dm-th--Xv. A§-s\-bpÅ Hcp temIw sI«n-¸-Sp-¡p-¶-Xn-\mbn \ap¡v [mcmfw Imcy-§Ä NÀ¨ sN¿m-\m-Ipw.
tdmUv \nb-a-§Ä FÃm ss{UhÀamcpw ]men-¨mÂXs¶ tdmU-]-I-S-§Ä Ipdªp In«pw. tdmUv \nb-a-§Ä ]men-t¡--Xnsâ Bh-iy-I-X-sb-¡p-dn¨v F-Ãm ss{UhÀamtcbpw t_m-[-hm-·m-cm-¡-Ww. tdmUv \nb-a-§Ä ]men-¡m-¯-hÀs¡-Xnsc IÀi-\-amb \S-]-Snbpw _Ô-s¸« DtZym-K-Ø-cpsS `mK-¯p-\n-¶p-m-IWw. AXp-t]m-se-¯s¶ aZy-]m-\w, ab-¡p-a-cp¶v F¶n-hbpw ss{UhÀam-cn \n¶pw Hgn-hm-¡-s¸-tS-Ww. Xsâ hml-\-¯n-en-¡p-¶-h-cp-sS-sbÃmw Poh³ Xsâ I¿n-em-sW¶ t_m[w Hmtcm ss{UhÀ¡p-ap-m-bn-cn-¡-Ww. aÕ-c-¯n\v apXn-cmsX bm{X-¡m-cs\ e£y-Øm-\-s¯-¯n-¡pI F¶ IÀ¯-hy-t_m-[-t¯msS hml-\--tam-Sn-¡m³ ss{UhÀamÀ¡v Ign-b-Ww. hf-sc-b-[nIw {i²-tbmsS Bh-iy-amb ka-b¯v Bh-iy-amb kná-ep-IÄ ImWn¨v {Sm^nIv sseäp-IÄ {i²n¨v H«pw Al-¦m-c-an-ÃmsX thWw ss{UhnwKv sN¿m³. C§s\ tdmUv \nb-a-§Ä ]men-¡p-I, aZy-]n¨v hn-tbm-Sn-¡p¶ ioew Dt]-£n-¡p-I, aÕ-cn¨v HmSm-Xn-cn-¡pI XpS-§n-b-h-sb-¡p-dn-s¨Ãmw t_m[-h-Xv¡-c-W-¢m-Êp-I-fn-eq-sSbpw skan-\m-dp-I-fn-eq-sS-bp-saÃmw ss{UhÀamsc t_m[-hm-·m-cm-¡-Ww.
          tdmU-]-I-S-§Ä Ipd-bv¡m-\mbn hml-\-s¸-cp-¸hpw XS-tb--Xp-v. hml\w Pohn-X-¯n Hgn-¨p-Iq-Sm-\m-hm-¯-Xm-Wv. F¦nepw Ct¸mÄ \nc-¯pI-fn hml-\-§Ä A[n-I-amWv. Hmtcm IpSpw-_-¯n\pw Ct¸mÄ cpw \mepw hml-\-§-fm-Wp-Å-Xv. Hcp IpSpw-_-¯n\v ]c-am-h[n Ht¶m ctÊm hml-\ta D]-tbm-Kn-¡mhq F¶ \nbaw hc-Ww. AXn-eqsS hml-\-s¸-cp¸w Ipd-bv¡m³ km[n-¡pw.
ss{UhÀam-sc-t¸mse Xs¶  bm{X-¡m-cmb \½fpw tdmUv \nb-a-§-sf-¡p-dn¨v XnIª Adn-hp-Å-h-cm-bn-cn-¡-Ww. tdmUn-\-cn-In-eqsS bm{X sN¿p-t¼mÄ Ft¸mgpw he-Xp-ssk-Un-eqsS \S-¡m³ {i²n-¡-Ww. £a-tbmSpw {i²-tbmSpw IqSn tdmUv \nb-a-§Ä]men-¨p  £a-tbmSpw {iζbmSpw IqSn tdmUv \nb-a-Äà ]menÅv bm{XsNÛp-hmÏ \ap¾v Ign-b-Ww.
           A]-I-S-Äàƒ kw`-hn¾¯Ï km[y-X-bpá taJ-eI-fnÞ A]-I-S-kq-N\ \ÞIp¶ t_mÀUp-
IÄ Øm]n-¡-Ww. AXp-t]m-se- AÀlX Cï¯hÀ¡vssek³kv \ÞIp¶coXnbpw \nÀ¯e¯¡-s¸S-Ww. \à Ignhv h¶n«pÅ-bmÄç am{Xta ss{UhnwKv ssek³kv\ÂIm³ ]mSp-Åq. C§s\-bpÅ Imcy-§Äƒ sN¿p¶Xn-eqsS \ap¡vtdmU-]-I-S-§Äƒ Hcp ]cn[n-h-sc-sb-¦nepw Ipd-bv¡¯³ km[n¡pw. tdmUv kpc£ A\n-hm-cy-am-Wv. tdmU-]-I-S§Äs¡Xnsc H¶¯bn s]mcpXn \ap¡v tdmUv kpc£ Dd-¸m-¡mw.
          A]-I-S-߃ kw`-hn-°mkm[y-X-bp taJ-eI-fn¬ A]-I-S-kq-N\ \¬Ipt_m¿Up-
Iƒ ÿm]n-°-Ww. AXp-t]m-se-OsA¿lX Bbn-´n-m-Ø-h¿°v ssekkv \¬Ip
coXnbpw \n¿Ø-em-°-sΠ-S-Ww. \ Ignhv hn-´p--bmƒ°v am{Xta ss{UhnwKv ssekkv
\¬Im]mSp-q. Cß-s\-bpImcy-߃ sNop--Xn-eqsS \ap°v tdmU-]-I-S-߃ Hcp ]cn-
[n-h-sc-sb-¶nepw Ipd-bv°mkm[n-°pw. tdmUv kpc£ A\n-hm-cy-am-Wv. tdmU-]-I-S߃s°
Xnsc H‰-s°-´mbn s]mcpXn \ap°v tdmUv kpc£ Dd-Πm-°mw.

2010, ജനുവരി 13, ബുധനാഴ്‌ച

വേര്‍പാട് (അമ്പിളി)

മൌനത്തിന്‍റെ തീച്ചൂളയ്ക്കരികില്‍
വാക്കുകളെ മേയാന്‍ വിട്ട്
നമുക്ക് മിണ്ടാതിരിക്കാം.
നമ്മുടെ ഹൃദയങ്ങളിലിരുന്ന്
അവ തണുത്തുറഞ്ഞുപോയി.


ആത്മാവിന്‍റെ ആഴങ്ങളിലേക്ക് 
നിന്‍റെ കണ്ണുകള്‍ തുറക്കാതിരിക്കുക. 

ഏകാന്തതയുടെ മണലാരണ്യങ്ങളില്‍ 
തീക്കാറ്റുപോലെ,
വിരഹം .........
വിടപറയുമ്പോള്‍, നീ 
പുഞ്ചിരിക്കുക.

മരത്തണലും മടിത്തടവും 
മായ്ച്ചുകളയുക. 

പുസ്തകത്താളിലെ മയില്‍‌പ്പീലി  
ചിതലു തിന്നട്ടെ. 

മനസ്സിലെ വളപ്പൊട്ടുകള്‍ 
മറവിയിലേക്കെറിയുക. 

ഇന്നിന്‍റെ ചിതയിലിട്ട് 
പുഴുക്കള്‍ പുളയ്ക്കുന്ന 
തണുത്തുറഞ്ഞ 
ഇന്നലകളെ എരിക്കുക.

നാളെയൊരു നാളില്‍ 
സ്നേഹത്തിന്‍റെ അസ്ഥിയും 
പ്രണയത്തിന്‍റെ  ഭസ്മവും
സൌഹൃദത്തിന്‍റെ ചെപ്പിലെടുത്ത് 
വരിക ........... 
                          അമ്പിളി പി കെ 11 എ

2010, ജനുവരി 8, വെള്ളിയാഴ്‌ച

ഉണങ്ങാത്ത കണ്ണീര്‍പ്പാടുകള്‍ (അഞ്ജു)


               പരന്നു വിശാലമായ വയല്‍ വരമ്പിലൂടെ ഓടിക്കൊണ്ട്‌ നീണ്ടു നിന്ന ഒരു നമ്പീശന്‍ പുല്ലിന്‍റെ അറ്റം വലിച്ചുപറിച്ചപ്പോള്‍ അതിനകത്തുനിന്നും ഉതിര്‍ന്ന മഞ്ഞിന്‍ കണം 'പൊട്ടിത്തെറിച്ച പെണ്ണ്' എന്ന് പറഞ്ഞോ? ആവോ? നേരിയ വേദനയുണ്ടായപ്പോള്‍ കൈകള്‍ കൂട്ടിത്തിരുമ്മാന്‍ തന്നെ ഞാന്‍ മറന്നു. വരമ്പില്‍ നിന്ന് കുഞ്ഞു കൈത്തോടിലേക്ക് സാധാരണ ഇറങ്ങി നടന്നു പൊയ്ക്കൊണ്ടിരുന്ന ഞാന്‍ അന്ന് പതിവിനു വിപരീതമായി എടുത്തു ചാടുകയാണ് ചെയ്തത്. നനഞ്ഞ പാവാട ഒതുക്കി പാദത്തോട്‌ ചേര്‍ത്ത് ധൃതിയില്‍ തോടിന്‍റെ ഇക്കരയിലെത്തിയപ്പോള്‍ വെറുതെ ഒന്നോര്‍ത്തു. ആ കവിതയെഴുതാന്‍ പെനയെടുത്ത സമയം. ഒരൂ വരികളും ഓരോ കണ്ണീര്‍ തുള്ളിയോടൊത്ത് അടര്‍ന്നു വീഴുകയായിരുന്നു. എന്‍റെ ദുഖങ്ങളൊക്കെച്ചേര്‍ത്ത് വിധിയെന്ന ഒറ്റ പ്പേര് വിളിക്കുമ്പോള്‍ ഉളളില്‍ നീറിപ്പുകയുന്ന കനലണയ്ക്കാന്‍ എനിക്ക് ഏതാനും വരികള്‍ മതിയായിരുന്നു. ഇത് ഞാന്‍ തിരിച്ചറിയുന്നത്‌ ആ കവിതയുടെ അവസാനത്തെ ക്രമപ്പെടുത്തലില്‍ നിന്നാണ്. ''എഴുന്നേറ്റു പോ പെണ്ണെ'' എന്ന് പറഞ്ഞ അമ്മപോലും കവിത സൂചീമുഖിയില്‍ കണ്ടപ്പോള്‍ പതിവില്ലാത്ത ഒരു അനുകമ്പയോടെ എന്നെ കണ്ണിലുഴിഞ്ഞത് ഞാനോര്‍ക്കുന്നു.

                   വരികളൊന്നും വരുന്നില്ല. ഏങ്ങലടികള്‍ മാത്രമാകുന്നു. നീണ്ട ഗദ്ഗതം പോലും വായുവില്‍ തങ്ങി നില്‍ക്കുന്നതുപോലെ ഒരു വീര്‍പ്പുമുട്ടല്‍. ഉടന്‍ എഴുന്നേറ്റു ടീച്ചറുടെ ഒരു കവിത വായിച്ചു. അത് ഒരു മരുന്നുപോലെ എനിക്കാശ്വാസം നല്‍കിയത് ഞാനറിഞ്ഞു. അന്ന് ഞാന്‍ ചിന്തിച്ചു.വിഷമങ്ങളെ എത്രയുണ്ടെന്ന് എടുത്തു പുറത്തു കാണിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍, പക്ഷെ, ''എന്നിലെ ഞാന്‍ സ്വരുക്കൂട്ടുന്ന ഏതാനും വരികളാണ് ഞാനാരാണെന്ന് മറ്റുള്ളവര്‍ക്ക് കാണിച്ചു കൊടുക്കുക'' എന്നത് മായാത്ത മഴവില്ലായി ഇന്നും എന്നില്‍ ഉണ്ട്.

                         പലവിഥ ചിന്തകളാല്‍ മഥിചിരുന്ന എന്റെ മനസ്സിന് എന്റെ കാലുകളെ നിയന്ത്രിക്കാന്‍ ത്രാണിയുണ്ടായില്ല. ടീച്ചറുടെ വീട്ടിലെ നടയില്‍ കാലു തെന്നിയപ്പോള്‍ ഞാനറിഞ്ഞു, കൈതക്കാട് പിന്നിട്ട കാര്യം. ടീച്ചറേ എന്ന് വിളിക്കണമല്ലോ. പിന്നെ താമസിച്ചില്ല. ടീച്ചറിന്റെ തലോടലേറ്റു മാരോട് ചേര്‍ന്ന് നിന്നപ്പോള്‍ എന്റെ നെറ്റിയില്‍ വീണ ആ കണ്ണുനീര്‍ത്തുള്ളി, ഒരിക്കലും വറ്റാതെ, ഉണങ്ങാതെ അവിടെ നിന്നിരുന്നെങ്കില്‍  ഞാനറിഞ്ഞേനെ  എന്നെ. ഓളത്തിനൊത്തൊഴുകുന്ന എനിക്കെങ്ങനെ ഒരു കവിതയെഴുതാന്‍ സാധിച്ചു എന്നോര്‍ത്തിട്ടാണോ? അതോ, ടീച്ചര്‍ക്ക് ഞാന്‍ നല്‍കിയ വാക്ക് പാലിച്ചു എന്നതിനാലാണോ അവര്‍ കരഞ്ഞത്? ഒരുപാട് ഉത്തരമില്ലാ ചോദ്യങ്ങള്‍ക്ക് മറുപടിയെന്നോണം അവിടെനിന്നു തിരിഞ്ഞു നടക്കുമ്പോള്‍ എന്റെ മനസ്സ് മന്ത്രിച്ചു : 'അവരോടു ചേര്‍ന്ന് നിന്നപ്പോള്‍ നിന്റെ ഹൃദയം സ്പന്ദിക്കുന്നത് നീ കേട്ടില്ലേ?' മറന്നോ ഞാന്‍ അത് കേള്‍ക്കാന്‍. നേരിയ കുറ്റബോധം ഉണ്ടാകിലും അതിനെ തിരുത്തിക്കൊണ്ട്‌ എന്റെ അധരം സ്പന്ദിച്ചു.
 ''ജീവിതമെന്നൊരു .....................''
                        പഴയ ജീര്‍ണ്ണിച്ച ഓര്‍മ്മകളുടെ കൂമ്പാരത്തിനു നടുവില്‍ കുത്തിയിരിക്കുമ്പോഴിന്നു ഞാന്‍ നിവര്‍ത്തിയ പത്രക്കടലാസിലേക്കൊന്നു നോക്കി. ഓടിക്കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ക്കിടയില്‍നിന്നു  ഒരു മുഖം ഞാന്‍ തിരിച്ചറിഞ്ഞു. ടീച്ചര്‍. താഴിട്ടു പൂട്ടിയ ഓര്‍മ്മചെപ്പിലെ എടുകലോന്നോന്നായി എടുത്തിട്ട് കുടഞ്ഞപ്പോള്‍ പരന്നു നിലത്തേക്ക് വീണ ഒരു കീറത്താള് . എന്റെ ഓര്‍മ്മയ്ക്ക്‌ ജീവന്‍ നല്‍കുമ്പോള്‍ ഞാന്‍ പറഞ്ഞു: ''ഒന്നുമായില്ല ഞാന്‍ ടീച്ചറെ, ഒന്നുമായില്ല. മാപ്പ്.''
എന്നെ കാത്തിരിക്കുന്ന മനസ്സിന്റെ ജാലകവാതിലില്‍ തട്ടി വിളിച്ച വളരെ വിശാലമായ ലോകം, എന്റെ കിനാവുകളെല്ലാം പരിസമാപ്തിയിലെത്തിയിരിക്കുന്നു. തേങ്ങലുകള്‍ക്ക് അന്ത്യവിരാമമിട്ടിരുന്ന എന്റെ സാഹിത്യലോകം. ഒന്നുമല്ലാത്ത, അസ്തിത്വം അന്വേഷിക്കുന്ന ഞാന്‍. വീണ്ടും പേന പൊക്കിയെടുത്ത് കടലാസുകീറിലേക്ക് ദൃഷ്ടി പതിപ്പിക്കുമ്പോള്‍ പിറകില്‍ ഇനി ആ ടീച്ചറമ്മ  ഉണ്ടാകുമോ? വീണ്ടും ഞാനൊരു ക്രമപ്പെടുത്തലിനു തയ്യാറാകുമ്പോള്‍  ...................... വീണ്ടും ഞാനൊരു വേങ്ങര പ്രിയദര്‍ശിനി സ്കൂള്‍ വിദ്യാര്‍ഥിനിയാകുമ്പോള്‍  ............ ഇല്ല. അതൊരു സത്യം. പരമമായ ഈ ലോകത്തില്‍ കാലം തെളിവ് നല്‍കും, സത്യം. അതിനോടുള്‍ച്ചേര്‍ന്നു മനസ്സിലുതിര്‍ന്ന ഓര്‍മ്മകളുടെ നേര്‍ത്ത ഒരു പാളി നിലാവ് പോലെ എന്നിലേക്ക്‌ അടര്‍ന്നുവീണൂ. വീണ്ടും അതൊരു നിലാമഴയായി തോരാതെയങ്ങനെ............


                        അഞ്ജു ദേവസ്സ്യ        11 എ

2010, ജനുവരി 5, ചൊവ്വാഴ്ച

മലയാളികള്‍ ലോകത്തില്‍ പ്രകാശം പരത്തട്ടെ (നവീന്‍)

(കാസറഗോട്  റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ ഹയര്‍ സെക്കണ്ടറി വിഭാഗം ഉപന്യാസ രചനാ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ രചനയുടെ പുനരാവിഷ്കരണം)


                     വാസ്കോ  ഡി ഗാമയെ അഞ്ഞൂറു വര്‍ഷങ്ങള്‍ക്കു മുന്‍പ് കേരളത്തിലേക്ക് ആകര്‍ഷിച്ചത് ഇവിടത്തെ സുഗന്ധ വ്യജ്ഞനങ്ങളായിരുന്നെങ്കില്‍, ഇന്ന് ഇവിടേയ്ക്ക് വിദേശികളെ ആകര്‍ഷിക്കുന്നത് ഇവിടത്തെ മനുഷ്യ വിഭവമാണ്. മലയാളി ഇന്ന് കര്‍മ്മശേഷിയുടെയും ക്രിയാത്മകതയുടെയും പ്രതീകമായി ലോകമെങ്ങും അറിയപ്പെടുന്നു. മലയാളക്കര, സാമൂഹ്യ വികസനത്തിന്‍റെ കാര്യത്തില്‍ വികസിത രാജ്യങ്ങളോട് കിടപിടിക്കുന്ന നിലയിലെത്തിയിരിക്കുന്നു. ഏതൊരു സമൂഹത്തിന്‍റെയും സ്ഥായിയായ വികസനത്തിന്‌ നിര്‍ണ്ണായക സ്ഥാനം വഹിക്കുന്നു എന്നറിഞ്ഞുകൊണ്ടുതന്നെ മലയാളീ സമൂഹം വിദ്യാഭ്യാസത്തിനു എന്നും വന്‍ പ്രാധാന്യം നല്‍കിയിരുന്നു. ലോകം ഒരു ചെറു ഗ്രാമമായി ചുരുങ്ങുന്ന ആഗോളവല്‍ക്കരണത്തിന്‍റെ ഈ കാലഘട്ടത്തില്‍ മലയാളിയുടെ ജീവിത വീക്ഷണത്തിലും തൊഴില്‍ സങ്കല്‍പ്പത്തിലും അനുയോജ്യമായ മാറ്റങ്ങള്‍ വരേണ്ടതും ഉന്നത വിദ്യാഭ്യാസ രംഗത്ത്‌ കാര്യമായ അഴിച്ചുപണി നടത്തേണ്ടതും വളരെ അത്യാവശ്യമാണ്.


                    കേരളത്തിന്‍റെ വിദ്യാഭ്യാസ മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങളാണ് കുറച്ചു വര്‍ഷങ്ങളായി നടന്നു കൊണ്ടിരിക്കുന്നത്.  'അറിവ് പകര്‍ന്നു നല്‍കുന്നവന്‍' എന്ന വിശേഷണം ഗുരുക്കന്മാര്‍ക്ക് നഷ്ടപ്പെട്ടു കഴിഞ്ഞു. മറിച്ച്, ഒരു വിദ്യാര്‍ഥിയുടെ ഉള്ളിലെ സര്‍ഗ്ഗാത്മകമായ കഴിവുകളെ കണ്ടെത്തുകയും അവയെ പരമാവധി വികസിപ്പിച്ച് പൊതു സമൂഹത്തിനു ഉപകാരപ്രദമാകുന്ന തരത്തി മാറ്റി എടുക്കുകയും ചെയ്യുക എന്ന ഭാരിച്ച ഉത്തരവാദിത്വമാണ് ഇന്ന് അധ്യാപകരുടെ മുമ്പിലുള്ളത്.  അതുകൊണ്ട്തന്നെയാണ് വിവര സാങ്കേതിക വിദ്യയുടെ അനന്ത സാധ്യതകള്‍ വിദ്യാഭ്യാസ മേഖലയില്‍ ഉള്‍ക്കൊള്ളിക്കാന്‍ നാമുടെ വിദ്യാഭ്യാസ വിചക്ഷണന്മാര്‍ തയ്യാറായത്. ഇത്തരത്തില്‍ മാറുന്ന ലോകത്തിനനുസരിച്ച് നമ്മുടെ കുട്ടികളെ മാറ്റിയെടുക്കുക എന്ന നിരന്തര പ്രവര്‍ത്തനമാണ് ഇന്ന് നമ്മുടെ വിദ്യാലയങ്ങളില്‍ നടക്കുന്നത്, നടക്കേണ്ടത്‌. സാക്ഷരതാ മിഷന്‍റെയും സര്‍വ്വ ശിക്ഷാ അഭിയാന്‍റെയും മറ്റും പ്രവര്‍ത്തന ഫലമായി നമ്മുടെ സ്കൂള്‍ വിദ്യാഭ്യാസം കൂടുതല്‍ കാര്യക്ഷമമാക്കിയെങ്കിലും ഉന്നത വിദ്യാഭ്യാസ രംഗത്ത്‌ നാമിന്നും ശൈശവ ഘട്ടത്തിലാണ്.


                   സമ്പൂര്‍ണ്ണ സാക്ഷരത നേടിയിട്ടുള്ള നമ്മുടെ സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വന്‍ സാധ്യതകളാണ് ഉള്ളത്. ഐ എസ്സ് ആര്‍ ഓ, ഐ എച്ച് ആര്‍ ഡി, എല്‍ ബി എസ്സ് തുടങ്ങിയ കോളേജുകള്‍ ശാസ്ത്ര - സാങ്കേതിക വിദ്യയില്‍ ഉന്നത വിദ്യാഭ്യാസത്തിനു വഴിയോരുക്കുന്നതില്‍ മുതല്‍ക്കൂട്ടാണ്. മുസ്ലീം - ക്രിസ്ത്യന്‍ ന്യൂന പക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, എസ്സ് എന്‍ ഡി പി, എന്‍ എസ്സ് എസ്സ് തുടങ്ങിയ വിഭാഗങ്ങള്‍ എല്ലാം കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത്‌ വന്‍ നിക്ഷേപം നടത്തിയിരിക്കുന്നു. ഇതിന്‍റെയൊക്കെ ഫലമായിട്ടാണ്
ലോകമെമ്പാടും പ്രവര്‍ത്തനമണ്ഡലം വിപുലപ്പെടുത്തുവാന്‍ മലയാളികള്‍ക്ക് കഴിഞ്ഞത്. കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് ദുബായിലെ 'അറേബ്യന്‍ ന്യൂസ്' എന്ന പത്രം അതിന്‍റെ മുഖപ്രസംഗത്തില്‍ ഇങ്ങനെ എഴുതി. '' ഇന്ത്യയുടെ തെക്കേ അറ്റത്തുനിന്നും വരുന്ന അധ്വാന ശീലരും വിജ്ഞാനികളുമായ ജോലിക്കാരാണ് ഗള്‍ഫു രാജ്യങ്ങളുടെ വികസനത്തില്‍ മുഖ്യ പങ്കു വഹിച്ചത്.'' നാസയിലെ 4 ശതമാനവും അമേരിക്കന്‍ ആരോഗ്യ വകുപ്പിലെ 8 ശതമാനവും ജോലിക്കാര്‍ മലയാളികളാണ്. ലോകമെങ്ങും ആതുര സേവന മേഖലയില്‍ സ്തുത്യര്‍ഹമായ സേവനമാണ് മലയാളി പെണ്‍കൊടികള്‍ നടത്തി വരുന്നത്. എന്നാല്‍ ലോകം വിസ്മയത്തോടെയും ആരാധനയോടെയും നോക്കികാണുന്ന ഈ കര്‍മ്മ ശക്തിയെ നമുക്ക് വേണ്ട വിധത്തില്‍ പ്രയോജനപ്പെടുത്താന്‍ സാധിച്ചിട്ടില്ല.


                     മലയാളി വിദ്യാര്‍ഥികള്‍ക്ക്  ഉന്നത പഠനത്തിനും ജോലിക്കുമുള്ള സൌകര്യങ്ങള്‍ ഇവിടെത്തന്നെ സജ്ജമാക്കുന്നതിലൂടെയും സംരംഭകര്‍ക്ക് ഇവിടെ നിക്ഷേപത്തിനുള്ള സൌകര്യങ്ങള്‍ ഒരുക്കി കൊടുക്കുന്നതിലൂടെയും മാത്രമേ നമുക്ക് സാമൂഹ്യതലതിലെന്നപോലെ സാമ്പത്തികതലത്തിലും വികസിക്കാനാകൂ. ഇതിനു നമ്മുടെ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും മാതാപിതാക്കളുടെയും അധികാരികളുടെയും എല്ലാം കാഴ്ചപ്പാടില്‍ മാറ്റം വരുത്തേണ്ടതുണ്ട്.
 പണം സമ്പാദിക്കുന്നതിനും ജോലിക്കും വേണ്ടിയും മാത്രം പഠിക്കുന്ന വിദ്യാര്‍ഥികള്‍, മക്കളെ എന്‍ജിനീയര്‍മാരും ഡോക്ടര്‍മാരും ആക്കാന്‍ വെമ്പുന്ന മാതാപിതാക്കള്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ കച്ചവട താല്‍പ്പര്യങ്ങള്‍ക്കു മാത്രം പയോഗിക്കുന്ന ഒരു കൂട്ടര്‍,
തൊഴിലധിഷ്ടിത വിദ്യാഭ്യാസ മേഖലയ്ക്കു വേണ്ടത്ര പരിഗണന
നല്‍കാത്ത അധികാരികള്‍, ഇവയിലെല്ലാം കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. വി എച്ച് എസ് ഇ, ഐ ടി സി, ഡിപ്ലോമ കോഴ്സുകള്‍ തുടങ്ങിയവയെല്ലാം തൊഴിലധിഷ്ടിത വിദ്യാഭ്യാസ രംഗത്ത്‌ വന്‍ സ്വാധീനം ചെലുത്തുന്നുണ്ട്.


                     കഴിഞ്ഞ ദശാബ്ദം വിവര സാങ്കേതിക വിദ്യയുടെതായിരുന്നുവെങ്കില്‍ വരാനിരിക്കുന്ന ദശാബ്ദം വിദ്യാഭ്യാസ രംഗത്തിന്‍റെയും ആരോഗ്യമേഖലയുടെതുമായിരിക്കും എന്നാണ് നിരീക്ഷകര്‍ പറയുന്നത്. നൂറുകണക്കിന് വര്‍ഷങ്ങള്‍ക്കു മുന്‍പ് നളന്ദ, തക്ഷശില തുടങ്ങിയ സര്‍വ്വകലാശാലകള്‍ നിലനിന്നിരുന്ന പ്രദേശമായിരുന്നു നമ്മുടെ ഭാരതം. എന്നാല്‍ എന്തുകൊണ്ടാണ് ഇവിടെ ഹാര്‍വാര്‍ട്, കേംബ്രിട്ജു   തുടങ്ങിയ ലോകോത്തര നിലവാരമുള്ള സര്‍വ്വകലാശാലകള്‍ വരാത്തത് എന്നാ ചോദ്യം പ്രസക്തമാണ്. 100 ശതമാനം സാക്ഷരത മുമ്പേ ആര്‍ജ്ജിച്ചിട്ടുള്ള കേരളത്തില്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത്‌, പ്രത്യേകിച്ച് ശാസ്ത്ര സാങ്കേതിക വിദ്യയുടെ മേഖലയില്‍ ഒട്ടേറെ മുതല്‍ മുടക്കാനുള്ള സുവര്‍ണ്ണ അവസരമാണ് ഇന്ന് നിലനില്‍ക്കുന്നത്. വിദേശത്ത് നിന്ന് വിദ്യാര്‍ഥികളെ ഇങ്ങോട്ട് ആകര്‍ഷിക്കുവാനും അവരെ പരമാവധി ഉപയോഗിക്കുവാനും സാധിക്കണം. ഇത്തരത്തിലുള്ള സാധ്യതകള്‍ മുന്നില്‍ കണ്ട് കൊണ്ടായിരിക്കണം നമ്മുടെ വിദ്യാഭ്യാസ നയങ്ങള്‍ രൂപപ്പെടുത്തേണ്ടത്. സര്‍വ്വകലാശാലകള്‍ വിരളിലെണ്ണാവുന്നത് മാത്രമുള്ള നമ്മുടെ രാജ്യത്തിന്‍റെ അവസ്ഥ മാറ്റിയെടുത്ത് അവയെ മികവിന്‍റെ കേന്ദ്രങ്ങളാക്കണം. അലീഗഡ് സര്‍വ്വകലാശാല ക്യാമ്പസ് മലപ്പുറത്തും കേന്ദ്ര സര്‍വ്വകലാശാലകള്‍ കേരളത്തിന്റെ പലഭാഗത്തും രൂപം കൊള്ളുന്നതും ഒരു സൂചകമാണ്. ഉന്നത വിദ്യാഭ്യാസ രംഗത്തെ മികവിന്റെ പര്യായങ്ങളായ ഐ ഐ ടികളും ഐ ഐ എമ്മുകളും കേരളത്തിലേക്ക് അനുവദിച്ചു കിട്ടുന്നതിന് കൂട്ടായ ശ്രമം നടക്കേണ്ടതുണ്ട്. ഉന്നത വിദ്യാഭ്യാസ രംഗത്ത്‌ ഗ്രെടിംഗ് ഗ്രേഡിംഗ്, സെമസ്റ്റര്‍ സംവിധാനങ്ങള്‍ തുടങ്ങിയതും ശ്ലാഘനീയമാണ്. 



                        തൊഴിലിനേയും അതിന്റെ മാന്യതയെക്കുറിച്ചും ഒട്ടേറെ വാചാലനായ വ്യക്തിത്വമാണ് നമ്മുടെ രാഷ്ട്രപിതാവ് .വിദ്യാഭ്യാസകാലത്തുതന്നെ തൊഴില്‍ ചെയ്യുവാനും ആ മൂലധനവും അനുഭവജ്ഞാനവും ഉപയോഗിച്ച് വിദ്യാഭ്യാസത്തിന്റെ ഓരോ പടവുകള്‍ ചവിട്ടി കയറണമെന്നുമാണ് അബ്ദുള്‍കലാം എഴുതിയിട്ടുള്ളത്. ഈ രീതിയില്‍ മലയാളികളുടെ കാഴ്ചപ്പാട് മാറ്റിയെടുക്കേണ്ട ഉത്തരവാദിത്വം ഇവിടത്തെ സാമൂഹ്യ ക്ഷേമ സ്ഥാപനങ്ങളും മാധ്യമങ്ങളും ആണ് നിര്‍വ്വഹിക്കേണ്ടത്‌. ഇത്തരത്തിലുള്ള പുരോഗമന ചിന്താഗതികള്‍ ഉയര്‍ന്നുവരുന്നത് കേരള സമൂഹത്തിന് വന്‍തോതില്‍ ഗുണം ചെയ്യും. വിദ്യാഭ്യാസത്തിലൂടെ സ്വായത്തമാക്കുന്ന നന്മകള്‍ തിരിച്ചു സമൂഹത്തിന് പതിന്മടങ്ങായി നല്‍കണം. വ്യവസായികള്‍, പ്രവാസികള്‍ തുടങ്ങിയവരില്‍നിന്ന്  100 കോടി രൂപ സമാഹരിച്ച് ഉന്നത വിദ്യാഭ്യാസ പരിശീലനം നേടുന്ന വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പായി നല്‍കും എന്നാ തീരുമാനം അഭിനന്ദനാര്‍ഹമാണ്. വിദ്യാര്‍ഥികള്‍ ഉദ്യാനത്തിലെ പൂമോട്ടുപോലെയാണ്. എന്തെന്നാല്‍ അവര്‍ നമ്മുടെ രാഷ്ട്രത്തിന്റെ ഭാവിയാണ്, നാളത്തെ പൌരരും. അതുകൊണ്ടുതന്നെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ സാധ്യതകള്‍ കണ്ടറിഞ്ഞ് അതിനനുസരിച്ച് മലയാളികളുടെ ജീവിതവീക്ഷണം മാറ്റിയെടുക്കാന്‍ നമുക്കാകണം.  
                         നവീന്‍ മാത്യു       12

2010, ജനുവരി 2, ശനിയാഴ്‌ച

വെള്ളിക്കൊലുസ്സ്(സന്ധ്യ)

      കരഞ്ഞു കരഞ്ഞു തളര്‍ന്ന് അമ്മുക്കുട്ടി അറിയാതെ മയങ്ങിപ്പോയി. അവള്‍ അന്ന് ഭക്ഷണം കഴിച്ചിരുന്നില്ല. കാരണമെന്തെന്നോ? പതിവുപോലെ കൊയ്ത്തു കഴിഞ്ഞു. പക്ഷെ, അച്ഛന്‍ ഈ വര്‍ഷവും അവള്‍ക്ക് വെള്ളിക്കൊളുസ് വാങ്ങിക്കൊടുത്തില്ല. അമ്മയോട് സങ്കടം പറഞ്ഞപ്പോള്‍ അടുത്ത വര്‍ഷമാകാം എന്നു പറഞ്ഞു. അവള്‍ എത്ര നാളായി ഒരു വെള്ളിക്കൊലുസ്സിനു വേണ്ടി കരയുന്നു. അച്ഛന്‍  എന്നും  എന്തെങ്കിലും ഒഴിവു പറയും.
       പിറ്റേന്ന് അതി രാവിലെ തന്നെ എഴുന്നേറ്റു. ഇന്ന് അമ്പലത്തില്‍ പോണം. ഇന്നവളുടെ പിറന്നാളാണ്. അവള്‍ കുളിച്ചൊരുങ്ങി മുത്തശ്ശിയുടെ കൂടെ അമ്പലത്തില്‍ പോയി. ഭഗവതിയോട് ഒത്തിരി പരാതി പറഞ്ഞു. കുട്ടത്തില്‍ വെള്ളിക്കൊലുസ്സിന്‍റെ കാര്യവും. തൊഴുതു കഴിഞ്ഞ് അവള്‍ വീട്ടിലേക്ക് തിരിച്ചു. 
      അപ്പോഴേക്കും അമ്മൂമ്മ പായസം തയ്യാറാക്കി വെച്ചിട്ടുണ്ടായിരുന്നു. അമ്മ അവളെ പായസം കഴിക്കാന്‍ വിളിച്ചു. 
      അവള്‍ കൊഞ്ചിക്കൊണ്ട് പറഞ്ഞു. '' നിക്ക് വേണ്ട അമ്മേടെ പായസം. അമ്മേം അച്ഛനും കൂടി കുടിച്ചോ. ഒരു വെള്ളിക്കൊലുസ്സ് വാങ്ങി തരാമെന്നു പറഞ്ഞിട്ട്.'' 
       അവള്‍ ഉമ്മറത്തേക്കോടി.അപ്പോള്‍ ദൂരെ വയലിലൂടെ ആരോ നടന്നു വരുന്നത് അവള്‍ കണ്ടു. പെട്ടെന്ന് അവളുടെ ചുണ്ടില്‍ പുഞ്ചിരി വിടര്‍ന്നു. 
      ''ഹായ് ശങ്കരമ്മാമ്മ...  അമ്മേ....'' അവള്‍ നീട്ടി വിളിച്ചു. 
      ''എന്നാ പെണ്ണേ ഇങ്ങനെ കെടന്നു കൂവണത്.'' 
      ''അമ്മേ, അതാ ശങ്കരമ്മാമ്മ വരുന്നു.'' 
      ''എവിടെ നോക്കട്ടെ? ''അമ്മ അവളുടെ അടുത്തേക്കു വന്നു. അപ്പോഴേക്കും ശങ്കരമ്മാമ്മ മുറ്റത്തെത്തി.
      ''ശങ്കരേട്ടാ, അകത്തേക്ക് വരൂ.''അമ്മ പറഞ്ഞു. 
      ''അമ്മുമോളെ, ഇങ്ങോട്ടു വാ.'' ശങ്കരമ്മാമ്മ അമ്മുക്കുട്ടിയെ വിളിച്ചു. 
       അപ്പോഴേക്കും അച്ഛനും മുത്തശ്ശിയും ഉമ്മറത്തേക്ക് വന്നു. 
      ''എന്താ മോളെ ഒന്നും മിണ്ടാത്തത്?''  ശങ്കരമ്മാമ്മ ചോദിച്ചു. 
     ''ഒന്നൂല്ല.'' അവള്‍ പറഞ്ഞു. 
     ''ഇതാ മോള്‍ക്ക്‌ പിറന്നാള്‍ സമ്മാനം.'' അവള്‍ സമ്മാനം വാങ്ങി ധൃതിയില്‍ തുറന്നു നോക്കി.          ''ഹായ്, വെള്ളിക്കൊലുസ്സ്.'' അവളത് കാലിലിട്ട് തുള്ളിച്ചാടി നടന്നു.
     പെട്ടെന്ന് അമ്മുക്കുട്ടി കണ്ണ് തുറന്നു. കഴിഞ്ഞതെല്ലാം ഒരു സ്വപ്നമാണെന്നു മനസ്സിലാക്കിയ അവള്‍ക്ക് സങ്കടം അടക്കാനായില്ല. 
                                                സന്ധ്യ പി പി 12 സി